കനത്ത മഴയിൽ രാജസ്ഥാനിൽ വെള്ളപ്പൊക്കം 

ജോധ്പുര്‍: കനത്ത മഴയില്‍ രാജസ്ഥാനില്‍ വെള്ളപ്പൊക്കം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ ദുരിതത്തിലായി. നഗരങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും അടക്കം വെള്ളം കയറിയതിന്റെയും വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയുംദൃശ്യങ്ങള്‍ പുറത്തുവന്നു. ജോധ്പുര്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജോധ്പുരില്‍വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്ജോധ്പുരില്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളംകയറിയതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മഴക്കെടുതികളില്‍ രാജസ്ഥാനില്‍ ഇതുവരെ അഞ്ച് പേര്‍ മരിക്കുകയും വലിയ നാശനഷ്ടങ്ങള്‍ഉണ്ടാകുകയും ചെയ്തതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.

90 ഡിഗ്രി ചരിഞ്ഞ കഴുത്തുമായി ജനിച്ച പാകിസ്താനി സ്വദേശിനിക്ക് പുതുജീവിതം നൽകി ഇന്ത്യൻഡോക്ടർ 

ചരിഞ്ഞ കഴുത്തുമായി ഒരു പെൺകുട്ടി ജീവിച്ചത് നീണ്ട പതിമൂന്ന് വർഷം. പതിമൂന്നുകാരിയായഅഫ്ഷീൻ ​ഗുൽ എന്ന പാകിസ്താനി സ്വദേശിയുടെ ദുരിതത്തിന് സാന്ത്വനമേകി ഇന്ത്യൻ ഡോക്ടർ. ജനിച്ച് പത്താം മാസത്തിലുണ്ടായ ഒരു അപകടമാണ് അഫ്‍ഷീൻ എന്ന പെൺക്കുട്ടിയുടെജീവിതത്തിൽ ഈ ദുരിതം സമ്മാനിച്ചത്. കഴുത്ത് തൊണ്ണൂറു ഡി​ഗ്രിയോളം ഒരുവശത്തേക്ക് ചെരിഞ്ഞ്വർഷങ്ങളായി ദുരിതജീവിതം നയിക്കുകയായിരുന്നു അഫ്‍ഷീൻ. വർഷങ്ങൾക്കപ്പുറം പതിമൂന്നാംവയസ്സിലെത്തി നിൽക്കുമ്പോൾ അഫ്ഷീന്റെ ഈ ദുരിതാവസ്ഥയിൽ നിന്ന് സൗജന്യമായി ചികിത്സിച്ച്ഭേദമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ഡോക്ടർ. പത്തുമാസമുള്ളപ്പോൾ സഹോദരിയുടെ കയ്യിൽ നിന്ന് താഴേക്ക് വീണതാണ് അഫ്‍ഷീൻ. അവിടുന്നങ്ങോട്ട് കഴുത്ത് തൊണ്ണൂറ് ഡി​ഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ അവസ്ഥയിലായിരുന്നു. ഉടനെ തന്നെ ചികിത്സ നൽകിയെങ്കിലും ഫലമൊന്നും കണ്ടില്ല. വർഷങ്ങളോളം ചികിത്സനേടിയെങ്കിലും അഫ്ഷീന്റെ നില മാറ്റമില്ലാതെ തുടർന്നു. തൊട്ടുപിറകെ സെറിബ്രൽ പാൾസി എന്നഅവസ്ഥയും അഫ്ഷീനെ ബാധിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് തന്റെ പതിമൂന്നാമത്തെ വയസിൽരക്ഷകനായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഡോക്ടർ. സൗജന്യമായാണ് മുഴുവൻ ഡോക്ടർ അഫ്‍ഷീനായി മുഴുവൻ ചികിത്സയും ചെയ്തുകൊടുത്തത്. ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാജ​ഗോപാലൻ കൃഷ്ണനാണ് അഫ്ഷീന്റെകഴുത്തിന് വേണ്ട മതിയായ ചികിത്സ നൽകിയത്. ബ്രിട്ടനിൽ നിന്നുള്ള മാധ്യമപ്രവർത്തകയായഅലക്സാൺഡ്രിയ തോമസിന്റെ ലേഖനത്തിലൂടെയാണ് അദ്ദേഹം അഫ്‍ഷീനെ കുറിച്ചുംജീവിതത്തിൽ സംഭവിച്ച രോഗത്തെ കുറിച്ചും അറിയുന്നത്. ഡോക്ടർ സന്നദ്ധത അറിയിച്ചതോടെഇന്ത്യയിലെത്തി അഫ്ഷീൻ ചികിത്സ ആരംഭിക്കുകയായിരുന്നു. നാല് മേജർ ശസ്ത്രക്രിയകളാണ്അഫ്ഷീന് ഇതുവരെ ചെയ്തത്. ഫെബ്രുവരിയിലാണ് പ്രധാന സർജറി ആറുമണിക്കൂറോളം എടുത്താണ് പൂർത്തിയാക്കിയത്. മതിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ദീർഘകാലം അതിജീവിക്കാൻ ഈ പെൺകുട്ടിയ്ക്ക്സാധിക്കുമായിരുന്നില്ല. എന്നാൽ സെറിബ്രൽ പാൾസി ജീവിതകാലം മുഴുവൻ പരിചരണംആവശ്യമായ അവസ്ഥയാണ് എന്നും ഡോക്ടർ വ്യക്തമാക്കി.

കുന്നംകുളത്ത്‌ യുവതിയെ കെട്ടിയിട്ട്‌ പീഡിപ്പിച്ച സംഭവം: യുവതിയെ വനിത കമ്മീഷൻ അംഗം അഡ്വ: ഷിജി ശിവജി സന്ദർശ്ശിച്ചു. 

സ്വകാര്യ ഭാഗത്ത്‌ ബിയർ കുപ്പി പ്രവേശിപ്പിക്കുകയും, മയക്കി കിടത്തി ക്രൂരമായി പീഡിപ്പിക്കുകയുംഇവയെല്ലാം ചിത്രീകരിച്ച്‌ ബന്ധുവിന്‌ അയച്ച്‌ കൊടുക്കുകയും ചെയ്ത ഭർത്താവിന്റെ ക്രൂരതസമാനതകളില്ലാത്തതാണെന്നും, പ്രതികളെ നിയമത്തിന്‌ മുന്നിലെത്തിച്ച കുന്നംകുളം പോലീസ്‌അഭിനന്ദനം അർഹിക്കുന്നെന്നും അഡ്വ: ഷിജി ശിവജി.

രാജ്യത്തിന്റെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15 ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു (Droupadi Murmu) സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന്സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍പരസ്പരം മാറി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയുംമേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ 9.17നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10 മണിക്ക് വാഹനവ്യൂഹത്തില്‍പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയുംഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് നീങ്ങി. ഉപരാഷ്ട്രപതിയും ലോക്സഭാസ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു. രാഷ്ട്രപതിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പ് കേന്ദ്രആഭ്യന്തരസെക്രട്ടറി വായിച്ചു. ചീഫ് ജസ്റ്റിസ് ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാംനാഥ് കോവിന്ദും ദ്രൗപദി മുര്‍മുവും ഇരിപ്പിടം കൈമാറി. ചുമതലയില്‍ ഒപ്പുവെക്കാനുള്ള രജിസ്റ്റര്‍പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി നല്‍കി. പുതിയ രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെഅനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിച്ചു. ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈപരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. 64 ശതമാനം വോട്ടുനേടിയാണ്രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ്ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു. സത്യപ്രതിജ്ഞാച്ചടങ്ങിനായി പാര്‍ലമെന്റിന്റെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക്രണ്ടുമണിവരെ അവധി നല്‍കിയിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും തിങ്കളാഴ്ചതാത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. രാവിലെ 10.38ഓടെ ചടങ്ങുകൾ അവസാനിച്ചു.

ഒൻപതും പതിനൊന്നും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിക്ക് 2 ഇരട്ട ജീവപര്യന്തം 

പെരിന്തല്‍മണ്ണ : പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലെെംഗികമായി പീഡിപ്പിച്ച രണ്ട്കേസുകളിലായി പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒമ്പതും 11ഉം വയസുള്ള പെണ്‍കുട്ടികളെപീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബിനെ (38)യാണ് പെരിന്തല്‍മണ്ണഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി അനില്‍കുമാർ ശിക്ഷിച്ചത്.  2016-ല്‍ പെരിന്തല്‍മണ്ണ പൊലീസാണ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഒമ്പതുകാരിയെപീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ്‌ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനുപുറമെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തല്‍ എന്നിവയിൽ പത്തും, ഏഴും വര്‍ഷങ്ങള്‍തടവും 10,000 രൂപവീതം പിഴയുമാണ് ശിക്ഷ.   രണ്ടാമത്തെ കേസിലും പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുംശിക്ഷ വിധിച്ചു. ഒന്‍പതും പതിനൊന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ കമ്പികൊണ്ട്വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ചായിരുന്നു തുടര്‍‍ച്ചയായുളള പീഡനം.  മറ്റു വകുപ്പുകളിലായി പത്ത്, ഏഴ് വര്‍ഷങ്ങള്‍ തടവും 10,000  രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യകുട്ടികള്‍ക്ക്  നല്‍കണം. ഇന്‍സ്‌പെക്ടര്‍മാരായ എ എം സിദ്ദീഖ്, സാജു കെ അബ്രഹാം, ജോബിതോമസ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കേസുകളിലും പ്രോസിക്യൂഷനു വേണ്ടിസ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന പി പരമേശ്വരത്ത്‌ ഹാജരായി.

തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി: ഭർത്താവും സുഹൃത്തും അറസ്റ്റിൽ 

തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെഅതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നുംപ്രതികൾക്കെതിരെ കുറ്റമുണ്ട്. കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ്കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന്യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട്പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘംകസ്റ്റഡിയിലെടുത്തു.

എടപ്പാളിൽ ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേർന്നു 

എടപ്പാൾ: ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി അതോറിറ്റിയോഗം ചേർന്നു. പാലത്തിന് താഴെയുള്ള വാഹന പാർക്കിങ് ഉൾപ്പെടെ നേരത്തേ എടുത്തതീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു. തൃശൂർ – കുറ്റിപ്പുറം റോഡുകളിൽബസുകൾ പാലം ഇറങ്ങി വരുന്ന ഭാഗത്ത് നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായിവ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ബസുകൾ കയറ്റി നിർത്താൻ നിർദേശം നൽകും. ഇത് ലംഘിക്കുന്ന ബസുകൾക്കെതിരെ നടപടിയെടുക്കും. ബസ് കാത്തിരിപ്പു കേന്ദ്രം മുന്നോട്ടു നീക്കിനിർമിക്കുന്നത് പരിഗണിക്കും. പാലത്തിന് താഴെ ബൈക്കുകൾ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിട്ട്പോകുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നിരീക്ഷിക്കുന്നതിനായിവൊളന്റിയർമാരെ നിയോഗിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും. ഇതിനുള്ള തുക വ്യാപാരികൾനൽകണം. ഇക്കാര്യം പരിശോധിച്ച് മറുപടി നൽകാമെന്ന് വ്യാപാരി പ്രതിനിധികൾ അറിയിച്ചു. പാലം ഇറങ്ങി വരുന്ന ഭാഗങ്ങളിൽ അപകടങ്ങൾ പതിവായതോടെ ഇവിടെ സ്ഥിരം സംവിധാനംഒരുക്കുന്നത് പരിഗണിക്കും. യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സി.രാമകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐകെ.ഖാലിദ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, കെ.പ്രഭാകരൻ, ഇ.പ്രകാശ്തുടങ്ങിയവർ പ്രസംഗിച്ചു. 

തെരുവ് നായശല്ല്യം ജനങ്ങളുടെ ജീവന് പൊന്നാനി നഗരസഭ സംരക്ഷണം നൽകണം;കോൺഗ്രസ് 

പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട്ജനങ്ങൾക്കും,വിദ്യാർത്ഥികൾക്കും, ഇരുചക്ര യാത്രക്കാർക്കും, വളർത്തു മൃഗങ്ങൾക്കും ഭീഷണിയായിമാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽപൊന്നാനി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.  തെരുവ് നായകളെ വന്ധ്യംകരണം ചെയ്ത് നഗരസഭ പ്രദേശങ്ങളിലോ, ആളൊഴിഞ്ഞ സമീപപഞ്ചായത്ത് പ്രദേശങ്ങളിലോ സംരക്ഷിക്കുവാൻ നഗരസഭ തയ്യാറാവണമെന്ന്  പ്രതിഷേധ ധർണ്ണഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പുന്നക്കൽ സുരേഷ് ആവശ്യപ്പെട്ടു.എംഅബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. കെ പി അബ്ദുൽ ജബ്ബാർ, മുസ്തഫ വടമുക്ക്, എൻ പി നബീൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി സേതുമാധവൻ, എംരാമനാഥൻ, പി വി ദർവേഷ്, കെ വി സക്കീർ,കെ പി സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.