താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
തൊഴിൽതീരം പദ്ധതിക്ക് തിരൂരിൽ മണ്ഡലത്തിൽ തുടക്കം
തിരൂർ: മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി ഫിഷറീസ് വകുപ്പിന്റെസഹകരണത്തോടെ നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പദ്ധതിയായതൊഴിൽ തീരത്തിന് തിരൂരിൽ മണ്ഡലത്തിൽ തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് തിരൂർ ഗസ്റ്റ്ഹൗസിൽ ചേർന്ന ഉന്നതതല യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രജനി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഇൻ ചാർജ്പി.കെ പ്രിജിത്, റീജിയണൽ പ്രോഗ്രാം മാനേജർ സുമി എന്നിവർ പദ്ധതി വിശദീകരണം നടത്തി. നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സി.ടി നൗഫൽ സ്വാഗതവും കമ്മ്യൂണിറ്റിഅംബാസഡർ കെ.എ വൃന്ദ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധവകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ, അസാപ്, ഐ.സി.ടി അക്കാദമി പ്രതിനിധികളും പങ്കെടുത്തു.
*ട്രാക്ടർ ഡ്രൈവിംഗ് പരിശീലനം സംഘടിപ്പിച്ചു*
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ കുടുംബശ്രീ അംഗങ്ങൾക്കായികിലയുടെയും എം. കെ. എസ്. പി മലപ്പുറം സൗത്ത് വുമൺ ലേബർ ബാങ്ക് ഫെഡറേഷന്റെയുംആഭിമുഖ്യത്തിൽ ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.കൗൺസിലർ സദാനന്ദൻ കോട്ടീരി അധ്യക്ഷത വഹിച്ചു. സി ഡി. എസ് വൈസ് ചെയർപേഴ്സൺ അഷിത റഷീദ് സ്വാഗതം ആശംസിച്ചു.നഗരസഭ ജെ എച്ച്ഐ പത്മിനി, സി. ഡി. എസ് ഉപസമിതി കൺവീനർ സജിനി, അക്കൗണ്ടന്റ് ഖമറുന്നീസ കുടുംബശ്രീസി. ഡി. എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു തുടക്കത്തിൽ 10 വനിതകൾക്കാണ് പരിശീലനംനൽകുന്നത്. എം. കെ.എസ്. പി. ട്രൈനറും വാർഡ് 4 ലെ സി. ഡി.എസ് മെമ്പറുമായ സരിതയാണ്പരിശീലനം നൽകുന്നത്. ട്രാക്ടർ പരിശീലനത്തിന് ശേഷം തെങ്ങുകയറ്റ പരിശീലനവുംനൽകുന്നതാണ്.
എടപ്പാൾ ഹൈസ്കൂൾ പാലേപ്പാടം റോഡ് എം എൽ എ നാടിന് സമർപ്പിച്ചു.
എടപ്പാൾ: ഇന്റർലോക്ക് ചെയ്ത എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂൾ പാലേപ്പാടം റോഡ് കെ ടിജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണപദ്ധതിയിൽ നിന്നും 19 ലക്ഷം രൂപയും, ഡോ.കെ.ടി.ജലീൽ എം എൽ എയുടെ പ്രത്യേക വികസനഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരിച്ചത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ആളം പാലം ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും ആളം ദ്വീപിനെയുംബന്ധിപ്പിക്കുന്നതിനായി ബിയ്യം കായലിന് കുറുകെ നിർമിച്ച ആളം പാലത്തിന്റെ ഉദ്ഘാടനംപൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ധനകാര്യം സിദ്ധയ്ക്ക്, നഗര വികസനം ഡികെയ്ക്ക്, ആഭ്യന്തരം പരമേശ്വരക്ക്; കർണാടകവകുപ്പുകളിൽ അന്തിമ ഉത്തരവിറങ്ങി.
ബെംഗളുരു : കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ്…
കാവുകുളം ശുചീകരിച്ചു.
എടപ്പാൾ: പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന കാവുകുളം ശുചീകരിച്ചു. വാർഡ് മെംബർകെ.പി സിന്ധുവിന്റെവിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കുളം ശുചീകരിച്ചത്. സന്നന്ധ പ്രവർത്തകരായ എ.എം രാഹുൽ, മുഹമ്മദ് ആസിഫ്, മോഹനൻ കരുവാരപറമ്പിൽ, മുൻമെംബർ സി.രവീന്ദ്രൻ നേതൃത്വം നൽകി
മാലിന്യ മുക്ത നവകേരളം കൂറ്റനാട് ശുചീകരണ യജ്ഞം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
കൂറ്റനാട്: മാലിന്യ മുക്ത നവകേരളം പദ്ധതി,സുസ്ഥിര തൃത്താല സുന്ദര തൃത്താല ക്യാമ്പയിൻഎന്നിവയുടെ ഭാഗമായി കൂറ്റനാട് സെന്ററിൽ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഇത്തരത്തിൽ മാലിന്യംനിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്സെക്രട്ടറിമാർ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ കൂറ്റനാട് ജങ്ഷൻ, ആമക്കാവ് ന്യൂ ബസാർ, തണ്ണീർക്കോട് - പൊന്നാനി റോഡ്, തൃത്താല റോഡ്, പട്ടാമ്പി റോഡ് തുടങ്ങിയ എട്ട് പ്രധാന കേന്ദ്രങ്ങളിലാണ്ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, സന്നദ്ധ സേന പ്രവർത്തകർ, പൊതുപ്രവർത്തകർ, ജനകീയ സംഘടന പ്രവർത്തകർജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ ഉൾപ്പെടെ 400 ഓളം പേർപങ്കാളികളായി. പൊതുസ്ഥലങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മ സേനഅംഗങ്ങളുടെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, കുറ്റിയാട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് വി വി ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, ഗ്രാമപഞ്ചായത്ത്സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
ബാലവേദി മണ്ഡലം തല ക്യാമ്പ് സംഘടിപ്പിച്ചു
ചമ്രവട്ടം: ബാലവേദി തവനൂർ മണ്ഡലം ക്യാമ്പ് പ്രശസ്ത കവി എം എം സചീന്ദ്രൻ ഉദ്ഘാടനംചെയ്തു. തുമ്പിൽ റസാക്ക് അധ്യക്ഷനായി. കിഷോർ മാസ്റ്റർ സ്വാഗതം പറഞ്ഞു. സിപിഐ തവനൂർമണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം, മോഹനൻ മംഗലം, ബൈജു നടുവട്ടം, അരുൺ ആർഎന്നിവർ സംസാരിച്ചു. തുടർന്ന് "താളവും താളബോധവും" എന്ന വിഷയത്തിൽ ക്ലാസ് നടത്തി. യുവകലാസാഹിതി ജില്ലാ പ്രസിഡൻറ് വിനോദ് ആലത്തിയൂർ "വാക്കും വരയും" എന്ന വിഷയത്തിൽക്ലാസ്സെടുത്തു. സമാപന സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഷാജിറ മനാഫ്ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ കെ.പി, സുരേഷ് അതളൂർ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.










