പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചെന്താമരഎന്നറിയപ്പെടുന്ന ചെന്താമരാക്ഷന് ശിക്ഷ വിധിച്ച് കോടതി. ഇരട്ട ജീവപര്യന്തം തടവാണ് കോടതിശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും പാലക്കാട് അഡീഷണൽ സെഷൻസ്കോടതി വിധിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ആദ്യംകൊലപ്പെടുത്തിയ സജിതയുടെ കേസിൽ കുറ്റക്കാരനെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. സജിതയുടെ മക്കളായ അതുല്യയും അഖിലയും പരമാവധി ശിക്ഷ നൽകണമെന്ന്ആവശ്യപ്പെട്ടിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവ്വമല്ലെന്നാണ് വധശിക്ഷ വേണമെന്നപ്രോസിക്യൂഷൻ വാദത്തോടുള്ള കോടതി നിരീക്ഷണം. രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ്വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201-ാംവകുപ്പ് പ്രകാരം അഞ്ച് വർഷം, 449-ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷവിധിച്ചത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറംആലുക്കൽ ജാഫറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അയൽവാസിയും സുഹൃത്തുമായ മല്ലൂർക്കടവിലെ വരിക്കപുലാക്കിൽ അഷ്റഫിന്റെ വീട്ടു മുറ്റത്ത്നിർത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൻ്റെ മുൻ സീറ്റിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് നടപടികൾ സ്വീകരിച്ച് പരിശോധന നടത്തി
ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ബേപ്പൂർ ഹാർബറിന് സമീപത്തെ ലോഡ്ജിൽ മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്ത്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ബേപ്പൂർ ഹാർബറിന് സമീപത്തെ ത്രീ സ്റ്റാർ ലോഡ്ജിൽ അനീഷ് എന്നയാൾ എടുത്ത വാടക മുറിയിൽമൂന്ന് ദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) എന്നയാളാണ് സോളമനെ കൊലപ്പെടുത്തിയത്. പ്രതിയെ അല്പസമയം മുൻപ് പുന്നപ്രയിൽ നിന്നും തൂത്തുക്കുടി യിലേക്ക് പോകുന്ന വഴിയാണ്Feroke ACP A. M. Sidhique ന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡും, ബേപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്. പ്രതിയെ പിടികൂടാൻ ശനിയാഴ്ച രാത്രി മുതൽ മൂന്നുപേർ അടങ്ങുന്ന രണ്ട് സംഘങ്ങളായി special squad തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ്പ്രതി പിടിയിലായത്. ത്രീ സ്റ്റാർ ലോഡ്ജിൽ, പ്രതിയുടെ സുഹൃത്ത് അനീഷ് വാടകയ്ക്ക് എടുത്ത മുറിയിൽ അനീഷും മറ്റുമൂന്നുപേരും ആണ് താമസിച്ചുവന്നിരുന്നത്. ഇവരെല്ലാവരും വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രംറൂമിൽ തന്നെ തങ്ങുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ ജോസ് കടയിൽ വച്ച് യാദൃശ്ചികമായി സോളമനെപരിചയപ്പെട്ടു. കൊല്ലത്ത് ഇരുവരുടെയും വീടുകൾ തമ്മിൽ 3 km ദൂരം മാത്രമേ ഉള്ളൂ. സോളമനുമായി മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതത്തിൽകലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നിരുന്നാലും പ്രതിയെ വിശദമായി ചോദ്യംചെയ്താലലെ മറ്റു കാര്യങ്ങൾ കൂടി അറിയാൻസാധിക്കു. കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലംറെയിൽവേ സ്റ്റേഷനുകളിൽ നിന്നും CCTV യുടെ ലഭ്യത കുറവും പോലീസിനെ തുടക്കത്തിൽകുഴക്കിയിരുന്നു. കൊല്ലം, കായംകുളം, കന്യാകുമാരി, തിരുവനന്തപുരം, കുരീപുഴ,പുന്നപ്ര എന്നീ സ്ഥലങ്ങളിലൂടെപ്രതി പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ മാറി മാറി സഞ്ചരിച്ചുകൊ ണ്ടേയിരുന്നു. ഇതിനിടയിൽ കായംകുളത്ത് വച്ച് പ്രതി ഒരു അപരിചിതനിൽ നിന്നും ഫോൺ വാങ്ങി അമ്മയെവിളിച്ചിരുന്നു. ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിപോയ സ്ഥലങ്ങളിൽ എല്ലാം പുറകെസഞ്ചരിച്ച് ആണ് പോലീസിന് ഇയാളെ പിടികൂടാൻ ആയത്. പുന്നപ്രയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ എത്തിയ പ്രതി വസ്ത്രം മാറിതൂത്തുക്കുടിയി ലേക്ക് പോകുന്ന വഴിയിലാണ് പോലീസിന്റെ കയ്യിൽ അകപ്പെടുന്നത്.
എടപ്പാളില്‍ സ്വകാര്യ ബാറില്‍ സംഘര്‍ഷം ബാര്‍ ജീവനക്കാരെ അക്രമിച്ച് പരിക്കേല്‍പിച്ചസംഭവത്തില്‍ 5 പേര്‍ പിടിയില്‍
എടപ്പാള്‍:എടപ്പാളില്‍ സ്വകാര്യ ബാറില്‍ നടന്ന സംഘര്‍ഷത്തിനിടെ ബാര്‍ ജീവനക്കാരെ അക്രമിച്ച്പരിക്കേല്‍പിച്ച സംഭവത്തില്‍ 5 പേര്‍ പിടിയില്‍.ചങ്ങരംകുളം സ്വദേശി 33 വയസുള്ളതന്‍സീര്‍,എടപ്പാള്‍ വട്ടംകുളം സ്വദേശി 26 വയസുള്ള മുഹമ്മദ് ഷെബീര്‍,പൊന്നാനി ചന്തപ്പടിസ്വദേശി 33 വയസുള്ള ശ്രീകാന്ത്,എടപ്പാള്‍ വട്ടംകുളം സ്വദേശി 29 വയസുള്ള ഷഹബാസ്മുഹമ്മദ്,എടപ്പാള്‍ വട്ടംകുളം സ്വദേശി 29 വയസുള്ള ഫക്രുദ്ധീന്‍ എന്നിവരെയാണ് ചങ്ങരംകുളംസിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.വെള്ളിയാഴ്ചവൈകിയിട്ടാണ് എടപ്പാള്‍ തൃശ്ശൂര്‍ റോഡിലെ സ്വകാര്യ ബാറില്‍ സംഘര്‍ഷം ഉണ്ടായത്.ബാറിലെവെയിറ്റര്‍ക്കും,സെക്യൂരിറ്റി ഗാര്‍ഡിനും ആണ് അക്രമത്തില്‍ പരിക്കേറ്റത്.പരിക്കേറെറവരെഎടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മദ്യപിക്കാന്‍ എത്തിയവരോട്മുമ്പ് തരാനുള്ള ക്യാഷ് ചോദിച്ചതോടെ സംഘം ജീവനക്കാരനെ അക്രമിക്കുകയായിരുന്നു.തടയാന്‍എത്തിയ സെക്യൂരിറ്റിയെയും സംഘം മർദ്ദിച്ചു.ബാറില്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ട് സംഘംരക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതികള്‍ പിടിയിലായത് മറ്റു പല കേസിലും ഉള്‍പ്പെട്ടവരാണ് പ്രതികള്‍.വധശ്രമം ഉള്‍പ്പടെയുള്ളഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ്കേസെടുത്തിരിക്കുന്നത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ഹാജറാക്കി റിമാന്റ് ചെയ്തു.
ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പന്താവൂർ സ്വദേശികളായ അജ്മൽ(22)ഷനൽ(23) എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്‌ചവൈകിയിട്ട് മൂന്ന് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലാണ്അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാർ പെട്ടെന്ന് തിരിയാൻശ്രമിച്ചതോടെ പുറകിൽ വന്നിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെസ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.
തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും…
ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം, പത്താംക്ലാസുകാരനെ കാറിടിച്ച്കൊന്ന കേസില്‍ ഇന്ന് വിധി
കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് വിധിപ്രസ്താവിക്കുന്നത്. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ ആണ് കേസിലെ പ്രതി. വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്നആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന്‍ കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റികൊലപ്പെടുത്തും ദൃശ്യങ്ങളില്‍ വ്യക്തമായി.
കൂടല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആനക്കര: കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ (16) എന്നവിദ്യാർത്ഥിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്ജിദ്ഖബർസ്ഥാനിൽ നടക്കും.
തലക്കശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി സ്വദേശി പിടിയിൽ
തൃത്താല : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ പാലക്കാട് ജില്ലാ പോലീസ്മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ തൃത്താല സ്റ്റേഷൻ പരിധിയിലെ തലക്കശ്ശേരിയിൽനിന്നും 962ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി പെരുമടിയൂർ സ്വദേശി ഷമീർ പിടിയിലായത്. പ്രതികൾ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.പാലക്കാട് ജില്ലാപോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പിമനോജ് കുമാർ,പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെനേത്യത്വത്തിൽ ഇൻസ്പെക്ടർ മനോജ് ഗോപി, സബ് ഇൻസ്പെക്ടർ സുഭാഷ് എം, ഹംസ കെഎന്നിവരുടെ നേതൃത്വത്തിലുള്ള തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുംചേർന്നാണ് പ്രതിയെ പിടികൂടിയത്.