വളാഞ്ചേരി: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കൻഡറിസ്കൂളിലെ  എൻഎസ്എസ് യൂണിറ്റ് യുദ്ധവിരുദ്ധ സംഗമം  നടത്തി.  

പ്രിൻസിപ്പൽ ശ്രീമതി ഫാത്തിമ കുട്ടി എംപി  യുദ്ധവിരുദ്ധ സന്ദേശം അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച്സമാധാനത്തിന്റെ പ്രതീകങ്ങളായ പ്രാവുകളെ പറത്തുകയും ഉണ്ടായി. വൈസ് പ്രിൻസിപ്പൽ ശ്രീമതിസി ആർ ശ്രീജ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫ്രോയിഡ് ഫ്രാൻസിസ് പി , എൻസിസിഓഫീസർ ശ്രീ ശിഹാബുദ്ദീൻ പി , എസ് പി സി ഇൻ ചാർജ് ശ്രീ. കെ ടി സജിത് , പിടിഎ മെമ്പർ ശ്രീനാലകത്ത് കരിം എന്നിവർ സംസാരിച്ചു.  സമാധാന റാലി പിടിഎ പ്രസിഡൻറ് ശ്രീ നസീർ തിരൂർക്കാട് ഫ്ലാഗ് ഓഫ് ചെയ്തു റാലിയിൽഎൻഎസ്എസ്, എസ് പി സി , എൻസിസി വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി.

പൊന്നാനിയിലൊരുങ്ങി; പതിനാറായിരത്തോളം ദേശീയപതാകകൾ. 

പൊന്നാനി : ദേശീയപതാക നിർമാണത്തിൽ സജീവമായിരിക്കുകയാണ് താലൂക്കിലെ ഏതാനുംകുടുംബശ്രീ യൂണിറ്റുകൾ. പതിനാറായിരത്തിലധികം പതാകകൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞു. പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്കുകളിലായി അഞ്ചോളം യൂണിറ്റുകളിലായാണ് ഹർ ഘർ തിരംഗകാമ്പയിനിന്റെ ഭാഗമായുള്ള പതാകനിർമാണം പുരോഗമിക്കുന്നത്. മാറഞ്ചേരിയിലെ സംസ്കൃതി ഓർഗാനിക് പാക്സ്, പാലപ്പെട്ടിയിലെ സ്റ്റിച്ചിങ് സ്റ്റെൽ, പൊന്നാനിയിലെനിള ഗാർമെന്റ്‌സ്, ലാവന്റെർ, എക്കോ ഗ്രീൻ തുടങ്ങി യൂണിറ്റുകളിലായി 27 പേരടങ്ങുന്ന സംഘമാണ്പതാകനിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഈമാസം ഒന്നിനാണ് പതാകനിർമാണം ആരംഭിച്ചത്. പ്രതിദിനം ആയിരത്തോളം പതാകകളാണ്വിവിധ യൂണിറ്റുകളിലായി നിർമിക്കുന്നതെന്ന് ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ടി.എസ്. വിദ്യ, വിൻസി എന്നിവർ പറഞ്ഞു. കോട്ടൺ, പോളി കോട്ടൺ എന്നിങ്ങനെ രണ്ടുതരം തുണികളിലാണ് പതാകകൾ നിർമിക്കുന്നത്. തിരുപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് എന്നിവിടങ്ങളിൽ നിന്ന്‌ കൊണ്ടുവരുന്ന തുണി വിവിധഅളവുകളിൽ തയ്‌ച്ചെടുത്ത് ഓരോ സ്ഥാപനങ്ങളിലേക്കുമായി കൊടുത്തയയ്ക്കുകയാണ് കുടുംബശ്രീയൂണിറ്റുകൾ ചെയ്യുന്നത്. പതാകയൊന്നിന് 28 രൂപയാണ് വില. സ്കൂളുകൾ, പഞ്ചായത്ത്, സർക്കാർ-അർധസർക്കാർസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച ഓർഡർ അനുസരിച്ചാണ് പതാകകൾ കൈമാറുക. ബുധനാഴ്ചയോടെ പതാകകളെല്ലാം വിതരണത്തിന് തയ്യാറാകും.

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു* 

കാടാമ്പുഴ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനു ബന്ധിച്ച് രക്തദാന ക്യാമ്പ് ഒരുക്കി ബ്ലഡ്‌ഡോണേഴ്‌സ് കേരള  തിരൂർ താലൂക്ക് കമ്മിറ്റിയും മാറാക്കര യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും തിരൂർഗവ:ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ടു  സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സന്നദ്ധരക്തദാനാ ക്യാമ്പിൽ 44 പേർ രെജിസ്റ്റർ ചെയുകയും 22 പേർ രക്തദാനം ചെയ്‌തു.  ക്യാമ്പ്  യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയിതു.ജില്ലാമണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി  ക്യാമ്പിൽ BDK കോർഡിനേറ്റർമാരായ കബീർ കാടാമ്പുഴ,അലവി വൈരങ്കോട്, റുക്‌സാൻവാക്കാട്,അഫ്സൽ തലപ്പാറ, നൗഫൽ AC നിരപ്പ് എന്നിവർ ക്യാമ്പ് കോഡിനേറ്റ് ചെയ്തു.  ക്യാമ്പിൽപങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂർതാലൂക്ക് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികൾക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി.

കാലടി: ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രി കാല രക്ത പരിശോധന ക്യാമ്പ് നടത്തി.               ആരോഗ്യ വകുപ്പിലെ ജില്ലാ മൊബൈൽ ഇമിഗ്രേൻ്റ് സ്ക്ലിനിംഗ് ടീമിൻ്റെ നേതൃത്വത്തിൽനരിപറമ്പ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ രാത്രി കാല രക്തപരിശോധന ക്യാമ്പ് നടത്തി. ഡോ.അക്ഷയ് കൃഷണൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്, സി.കെ ഷംസീർ, പി.പി റാഷിദ്, കെ.സി മണിലാൽ, സതീഷ് അയ്യാപ്പിൽ, ഇബ്രാഹിം എന്നിവർനേതൃത്വം നൽകി.

വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായപരിപടികൾ സംഘടിപ്പിച്ചു. 

ചങ്ങരംകുളം: വ്യാപാരി ദിനത്തോടനുബന്ധിച്ച്   ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽവിപുലമായ പരിപടികൾ സംഘടിപ്പിച്ചു. ആദ്യകാല വ്യാപാരികളെ ആദരിക്കുകയും, പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക്ക് സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്തു. ചങ്ങരംകുളത്തെ ദീർഘകാല ക്ലീനിംഗ്  തൊഴിലാളിയായ സഹോദരിയെ ആദരിക്കുകയും, സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി മധുര പലഹാര വിതരണവുംനടത്തി. യൂണിറ്റ് പ്രസിഡന്റ് പി.പി ഖാലിദ് പതാക ഉയർത്തി. ചടങ്ങിൽ ഒ.മൊയ്തുണ്ണി, ഉമ്മർകുളങ്ങര, ടി.കൃഷ്ണൻ നായർ, ഉസ്മാൻ പന്താവൂർ, കെ.വി ഇബ്രാഹിം കുട്ടി, അബൂബക്കർ ഹാജിമംഗളോദയം, രാധാകൃഷ്ണൻ ഗീതാ ഹോട്ടൽ, മമ്മി കരിം സ്റ്റോർ, വർദപ്പൻ തുടങ്ങിയ പഴയ കാലവ്യാപാരികളും സംസാരിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ ഇൻസ്റ്റാഗ്രാമിലൂടെ  പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരിഎക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്തപെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു യൂട്യൂബ് വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യംപുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെപ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ്അറിയുന്നത്. ‘ *പൈസയൊണ്ട്!,സാധനം കിട്ടുന്നില്ല,അതാണ് പ്രശ്നം'; പ്ലസ്ടുകാരിയുടെ കഞ്ചാവ് ചര്‍ച്ചവ്ലോഗറുമായി* പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി വ്ലോഗറുമായിനടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെപുറത്തുവന്നിരുന്നു സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറുമായുള്ള വിദ്യാര്‍ഥിനിയുടെ'കഞ്ചാവ് ചര്‍ച്ച'യെക്കുറിച്ച് അന്വേഷണം ശക്തമാക്കി പോലീസ്. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന്കരുതപ്പെടുന്ന തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി  വ്ലോഗറുമായിനടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെപുറത്തുവന്നിരുന്നു. വീഡിയോ ഞെട്ടിക്കുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണംനടക്കുകയാണെന്നും തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ അറിയിച്ചു. ‘പൈസയൊണ്ട്!, സാധനം കിട്ടുന്നില്ല, അതാണ് പ്രശ്നം.. ഇവിടെയൊക്കെ നാടനാണ്.. എന്ന്വ്ലോഗറോട് പരിഭവം പറയുന്ന പെണ്‍കുട്ടിയോട് കഞ്ചാവ് ലഭിക്കാന്‍ ‘‘ഫോർട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കിൽ കോതമംഗലം വരെ പോകൂ’ എന്നാണ് വ്ലോഗര്‍ മറുപടി നല്‍കുന്നത്. ആൺകുട്ടിയോടോ പെൺകുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗർ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേർ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോൾ അവർ ഗ്രൂപ്പ് ചാറ്റിൽനിന്ന്ഇറങ്ങിപ്പോകുന്നുണ്ട്.തൃശൂരാണ് സ്ഥലമെന്നും പെൺകുട്ടിയാണെന്നു പറഞ്ഞപ്പോൾ വ്ലോഗർക്കുംഅതിശയം തോന്നി. എന്തൊക്കെയാണ് പരിപാടിയെന്ന പെൺകുട്ടിയുടെ ചോദ്യത്തിന്  ‘‘24X7 പൊകയടി’’ എന്ന് വ്ലോഗർ മറുപടി നല്‍കി. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ‘‘പ്ലസ്ടു കഴിഞ്ഞു..  ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു.. വേറെ എന്ത് പരിപാടി..’’ – എന്നുപെൺകുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ കഞ്ചാവ് വിശേഷം കേട്ട് ആദ്യം വ്ലോഗർ ഗോ ഗ്രീൻ എന്ന് പറഞ്ഞ്പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിവരം  അമ്മയ്ക്കറിയാമെന്നും വഴക്കുപറയുമ്പോൾ  മൈന്‍ഡ് ചെയ്യാറില്ലെന്നും പെൺകുട്ടി പറയുന്നു. .. ഇത്..  ‘‘പച്ചക്കറിയാണ്..വെജിറ്റബിളാണ്’’ എന്ന് പറഞ്ഞ് കഞ്ചാവ് വലിയെ വ്ലോഗര്‍ ന്യായീകരിക്കുന്നു . കഞ്ചാവടിച്ചാലും സിഗരറ്റ് വലിക്കരുതെന്ന ഉപദേശവും പെണ്‍കുട്ടിക്ക് വ്ലോഗര്‍ നൽകുന്നുണ്ട്. ‘നിങ്ങളെ കാണണമെന്നു ഭയങ്കര ആഗ്രഹമാണ്..’ എന്നു പെൺകുട്ടി പറയുമ്പോൾ ‘‘നാട്ടിൽ വരും.. അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം.’’ എന്ന്  വ്ലോഗർ മറുപടി നല്‍കി. ‘വീട്ടിൽനിന്ന്ഇറങ്ങിപ്പോയതായിരുന്നെന്നും സുഹൃത്തുക്കൾ‌ക്കൊപ്പം കണ്ണൂരായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഒരു സുഹൃത്തിനൊപ്പം കഞ്ചാവു വിൽക്കാൻ പോയപ്പോൾ പിടിയിലായി കുറച്ചുകാലം ജയിലിൽകിടന്നെന്നും പപ്പ ഇറക്കിയെന്നും പെൺകുട്ടി പറയുന്നു. പപ്പ ആർമിയിലാണ്. ഇപ്പോൾ വീട്ടിലാരുംതന്നോടു മിണ്ടുന്നില്ലെന്നും അവർ പോയി പണി നോക്കട്ടെയെന്നും പെൺകുട്ടി പറയുന്നു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങളെ കുറിച്ചുള്ള അന്വേഷണം പോലീസ് ശക്തമാക്കുകയാണ്, സംഭാഷണത്തിലുള്ള വ്ലോഗറെയും പെണ്‍കുട്ടിയെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

യൂത്ത് കോൺഗ്രസ്  സ്ഥാപക ദിനത്തിൽ എടയൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ    പതാകഉയർത്തലും  ,മധുരം വിതരണവും നടന്നു . 

ചീനി ചോടിൽ വെച്ചു നടന്ന പരിപാടിയിൽ  മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ബഷീർമാവണ്ടിയൂർ അധ്യക്ഷധവഹിച്ച ചടങ്ങിൽ ,യൂത്ത് കോൺഗ്രസ്സ്‌ മണ്ഡലം വൈസ് പ്രസിഡന്റ് അലിസ്വാഗതവും മണ്ഡലം കോൺഗ്രസ്സ്‌ പ്രസിഡണ്ട് ശ്രീ. മോഹനകൃഷ്ണൻ ഉൽഘടനവും ചെയ്തു . പരിപാടിയിൽ  പതാക  ഉയർത്തുകയും ജന്മദിന  മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മണ്ഡലംസെക്രട്ടറി സുധാകരൻ മാസ്റ്റർ മുഖ്യപ്രസംഗം  നടത്തി  , കോൺഗ്രസ്സ്‌ മണ്ഡലം സെക്രട്ടറി ശ്രീ. മോഹൻദാസ്  ,INTUC മണ്ഡലം പ്രസിഡന്റ് ശ്രീ. ഫൈസൽ മാളിയേക്കൽ, യൂത്ത് കോൺഗ്രസ്ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ ശ്രീമതി. അനുഷ സ്ലീമോവ്, KSU നിയോജകമണ്ഡലംസെക്രട്ടറി ശ്രീ. മുൻഷി, KSU എടയൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.അൻസാർ,മുതിർന്ന കോൺഗ്രസ്പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാന്നിധ്യമറിയിച്ചു.

നാടിന്റെ ജലസമൃദ്ധി വൃത്തിയാക്കി ഡി വൈ എഫ് ഐ യുവജന സംഘടന മാതൃകയായി. 

ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമത്തിലെ വിശാലമായ ശുദ്ധജല സംഭരണി അങ്ങാടിക്കുളംഡിവൈഎഫ്ഐ പ്രവർത്തകർ വൃത്തിയാക്കിയത് ഗ്രാമത്തിന് പുതു കാഴ്ചയായി. ആഗസ്റ്റ് 15 ന്നടക്കുന്ന ഫ്രീഡം പരേണ്ടിന്റെ പ്രചരണാർത്ഥമാണ്  ഞായറാഴ്ച ചാലിശ്ശേരി ടൗൺ മേഖലഡിവൈഎഫ്ഐ യുവജന സംഘടനയുടെ നേതൃത്വത്തിൽ നീന്തൽ അറിയുന്ന അൻപതോളം പേർഅഞ്ചുമണിക്കൂർ സമയം എടുത്താണ് കുളത്തിലെ ചണ്ടിയും, പായലും, മറ്റു മാലിന്യങ്ങളും മാറ്റിഏകദേശം ഒരേക്കർ വരുന്ന കുളത്തെ ജലസമൃദ്ധിയുടെ തെളിനീരാക്കി മാറ്റിയത്. കാലങ്ങൾ പഴക്കമുള്ള കുളം കഴിഞ്ഞ കുറെ വർഷങ്ങളായി സംരക്ഷിക്കാൻ ആരുമില്ലാതെനാശത്തിന്റെ വക്കിലായിരുന്നു. പതിനെട്ട് വർഷം മുമ്പ് സർക്കാർ പദ്ധതിയിൽ ആഴം കൂട്ടി പാർശ്വഭിത്തികൾ കെട്ടി വേർത്തിരിച്ചിരുന്നെങ്കിലും തുടർന്ന് കുളം സംരക്ഷിക്കാനുള്ള പദ്ധതികളൊന്നുംനടന്നിരുന്നില്ല. ആദ്യകാലങ്ങളിൽ കർഷകർ രണ്ടും, മൂന്നും പൂവൽകൃഷി ചെയ്തിരുന്നത് ഈവെള്ളം ഉപയോഗിച്ചായിരുന്നു. കുളം വൃത്തിയാക്കിയതോടെ സ്കൂൾ വിദ്യാർത്ഥികൾക്കുംഗ്രാമവാസികൾക്കും അവധിക്കാലങ്ങളിലും നീന്തൽ പരിശീലനത്തിനും പാടശേഖരങ്ങളിലെനെൽകൃഷി, പച്ചക്കറി കൃഷി, സമീപത്തെ വീടുകളിൽ ജലസമൃദ്ധി എന്നിവക്ക് ഈ വെള്ളംഉപകരിക്കും. മാതൃക ജല സംഭരണിയായി നിലനിർത്തി വേലിയും, വെളിച്ചവും നൽകി കുളംസംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളം വൃത്തിയാക്കിയ സംഘടന അംഗങ്ങൾക്ക്ഏറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് മേഖല സെക്രട്ടറി ടി.കെസുധീഷ് കുമാർ, പ്രസിഡന്റ് ഫ്ലെമിങ് പി.എ, ട്രഷറർ കെ.പി ദിപിൻ, കെ.എ അജിത്ത്, അരുൺകെ.എ എന്നിവർ നേതൃത്വം നൽകി.