അതിശക്തമായ ആക്രമണങ്ങൾ ഇറാനും യു.എസുംചേർന്ന് അഴിച്ചു വിട്ടിട്ടും തലകുനിക്കാതെഇറാൻ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിന് പകരംചോദിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. 'ഖാംനഈയുടെ കൊലപാതകത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'വില നൽകേണ്ടിവരും'. ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി ഞായറാഴ്ച പ്രതികരിച്ചു.
ഷൂട്ടിംഗ് ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല;
നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ്, അയച്ചത് നടി ശീതള്‍ തമ്ബി* ഫൂട്ടേജ് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് നടി മഞ്ജുവാര്യർക്ക് വക്കീല്‍ നോട്ടിസ് അയച്ച് നടി ശീതള്‍ തമ്ബി.തനിക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുംചിത്രത്തിൻ്റെ നിർമാതാവായ മഞ്ജു തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. എന്നാല്നോട്ടീസിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും നടിക്ക് വേണ്ട ചികിത്സ സൗകര്യംഒരുക്കിയിരുന്നുവെന്നും ഫുട്ടേജിന്റെ നിർമാതാക്കള്‍ വ്യക്തമാക്കി.
*ഇരട്ടപ്പേര് വിളിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ് വയോധികന് മരിച്ചു; കേസില്‍രണ്ടു പേര് അറസ്റ്റില്‍
നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി മോഹനന് നായര്‍ (67), ചെല്ലാംകോട് വേണുമന്ദിരത്തില് വേണു (63) എന്നിവരാണ് അറസ്റ്റിലായത്. മുക്കോല ജങ്ഷനില്‍ വച്ചായിരുന്നുകേസിനാസ്പദമായ സംഭവമുണ്ടായത്. പൂവത്തൂര്‍ ചുടുകാട്ടിന്‍മുകള്‍ വിഷ്ണുഭവനില്‍ മോഹനന് ആശാരി (62) ആണ് മര്ദ്ദനമേറ്റ്തിങ്കളാഴ്ച മരിച്ചത്. ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയത്. ഒന്നാം പ്രതിയായ മോഹനന്, മോഹനന് ആചാരിയെ പിടിച്ചുതള്ളി. വെയിറ്റിങ് ഷെഡ്ഡിന്റെ സൈഡില്‍ തലയിടിച്ചു വീണ അബോധാവസ്ഥയില്‍ മൂന്ന് മണിക്കൂറോളം മഴനനഞ്ഞു കിടന്നു. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ ഭാര്യയും മകനുമാണ് മോഹനന് ആചാരിയെആശുപത്രിയില് എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണംസംഭവിച്ചത്.
യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു
തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തിൽ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിലാണ്അപകടം. പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ്അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിന്റെ ഓഫീസ് കെ പി ജലീൽ ഉദ്ഘാടനം ചെയ്തു
എടപ്പാൾ:പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ എടപ്പാൾ പ്രസ്റിപ്പോർട്ടേഴ്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു. തൃശൂർ റോഡിൽ കൽപക ബിൽഡിങിൽ നടന്ന ഉദ്ഘാടനത്തിനു ശേഷം സന്തോഷ് ആലങ്കോടിന്റെവാദ്യഘോഷത്തോടെ നടന്ന വിളംബര റാലി എമിറേറ്റ്സ് മാളിൽ സമാപിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ്എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് വി. സെയ്ത് അധ്യക്ഷനായി. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു. മൺമറഞ്ഞ പത്രപ്രവർത്തകരായ ഹംസ അണ്ണക്കമ്പാട്, എം.ടി. വേണു, എം.പി. സിജീഷ്, വിക്രമൻപൊന്നാനി, മുരളി പീക്കാട്, എം.വി. നൗഫൽ എന്നിവരെ അനുസ്മരിക്കലും ഓൺലൈൻ ചാനലിന്റെലോഞ്ചിങും ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജന. സെക്രട്ടറിയായ സുരേഷ് എടപ്പാളിനെ കേരളവിഷൻ എം.ഡി. എം. രാജ്മോഹൻ അനുമോദിച്ചു. അംഗങ്ങൾക്കുള്ള ഇൻഷൂറൻസ് പരിരക്ഷാകാർഡ് സുരേഷ് എടപ്പാൾ വിതരണം ചെയ്തു. ലോഗോ ഡിസൈൻ ചെയ്ത ഇ. ശ്രീജേഷിനെഅനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ. നജീബ് വട്ടംകുളം, കെ.ജി.ബാബു കാലടി, അഡ്വ.എ.എം. രോഹിത്, പ്രഭാകരൻ നടുവട്ടം, എം. നടരാജൻ, ആത്മജൻ പള്ളിപ്പാട്, പത്തിൽഅഷ്റഫ്, എം.എ. നവാബ്, ഇ. പ്രകാശ്, സഫ ഷാജി, ഇബ്രാഹിം മുതൂർ, പ്രസ് ക്ലബ്ബ് ഭാരവാഹികളായ ഉണ്ണി ശുകപുരം, കണ്ണൻ പന്താവൂർ, കെ.ടി. പ്രശാന്ത്, പി.ആർ. ഹരികുമാർ, രഞ്ജിത് പുലാശ്ശേരി, ബഷീർ അണ്ണക്കമ്പാട്, പ്രേമദാസൻ, വി.കെ.എ. മജീദ്, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
78-ാമത് സ്വാതന്ത്ര്യദിനാഘോഷം
എടയൂർ എച്ച് .എ .എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പി ടി എ പ്രസിഡൻ്റ് ടി .കെ ജംഷീദ്ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ .എസ് സുരേഷ് ദേശീയ പതാക ഉയർത്തി. കുറ്റിപ്പുറം മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി .വി സുരേന്ദ്രൻ മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ഒഎസ്എ പ്രസിഡൻ്റ് കെ റഷീദ്, പി ടി എ വൈസ് പ്രസിഡൻ്റ് ഉമ്മർ, ഡോണാസ് ക്ലബ്ബ് പ്രസിഡൻ്റ്കയ്യാല കുഞ്ഞുട്ടി ,സിഷാനി, അബ്ദുൾ ലത്തീഫ് ,ഖാലിദ് തൊട്ടിയൻ തുടങ്ങിയവർ ആശംസകൾനേർന്നു സംസാരിച്ചു .കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ദേശഭക്തി ഗാനാലാപനം, ക്വിസ്,ഗാന്ധിജിയ വരക്കൽ, പതാക നിർമാണം, പ്രസംഗം എന്നീ മത്സരങ്ങൾ രക്ഷിതാക്കൾക്കുംകുട്ടികൾക്കും സംഘടിപ്പിച്ചു .വിജയികൾക്ക് പി ടി എ സമ്മാനങ്ങൾ വിതരണം ചെയ്തു.
വലിയ ശബ്ദം, പ്രകമ്പനം, പിന്നാലെ കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു
കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു, മുക്കം വെണ്ണക്കോട് എംഡിഎസ് കോളജിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ശബ്ദത്തോടെപ്രകമ്പനം ഉണ്ടായി അതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന്പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നുംനാഷണല്‍ സീസ്മോളജി സെന്റര്‍ അറിയിച്ചു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്മോളജിസെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു.
പൂഴിങ്കുന്ന് എ എൽ പി സ്കൂൾ ചികിത്സാ സഹായനിധി കൈമാറി
ബി പി അങ്ങാടി : കളത്തിങ്ങൽ നവാസ് എന്ന സഹോദരന്റെ ചികിത്സക്കായി പൂഴിംകുന്ന് A. L. P സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വരൂപ്പിച്ച ഫണ്ട് ലുക്മാനുൽ ഹക്കീം മാസ്റ്ററിൽ നിന്ന്ചികിത്സ സഹായ സമിതിക്കു വേണ്ടി ഹംസ മദീന, എൻ. പി. ശരീഫാബി എന്നിവർ ചേർന്ന്സ്വീകരിച്ചു.കൂടാതെ പൊയ്ലിശേരി കൂട്ടായ്മയും മറ്റു സന്നദ്ധ സംഘടനകളും സ്ഥാപങ്ങളും സഹായഹസ്ഥവുമായി മുന്നോട്ടു വന്നിട്ടുണ്ട്. നവാസിന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ്ക്ക് ആവശ്യമായഫണ്ട് ഇത് വരെ ലഭ്യമായിട്ടില്ല. ഇതിലേക്ക് സുമനസ്സുകളുടെ ശ്രദ്ധ പതിയണമെന്ന് പ്രമുഖപണ്ഡിതനും, ബി പി അങ്ങാടി മഹല്ല് ഖത്തീബുമായ സൈനുൽ ആബിദീൻ ഹുദവി വീഡിയോസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യഅന്തരിച്ചു
ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു* 80 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിമുഹമ്മദ് സലീം ആണ് മരണവിവരം അറിയിച്ചത്.2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസുസജീവരാഷ്ട്രീയത്തില് നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്.








