ആറാമത്തെ പുസ്തകമായ സ്നേഹത്തിൻ്റെ മണമുള്ള നാട്ടുവഴികളിലൂടെ"എന്ന പുസ്തകം പ്രകാശനംചെയ്തുകവിയും,എഴുത്തുകാരനുമായശ്രീ.ആലങ്കോട് ലീലാകൃഷ്ണൻDr. മുജിബ്റഹ്മാന് നൽകി പ്രകാശനംനിർവഹിച്ചു. എഴുത്തുകാരനും,സാംസ്കാരികപ്രവർത്തകനുമായമാനവേന്ദ്രനാഥ് വളാഞ്ചേരിയുടെ ആറാമത്തെ പുസ്തകമായ സ്നേഹത്തിൻ്റെ മണമുള്ള നാട്ടുവഴികളിലൂടെ"എന്ന പുസ്തകം പ്രകാശനംചെയ്തുകവിയും,എഴുത്തുകാരനുമായശ്രീ.ആലങ്കോട് ലീലാകൃഷ്ണൻDr. മുജിബ്റഹ്മാന് നൽകി പ്രകാശനംനിർവഹിച്ചു. കൂട്ടായ്മകളും, എഴുത്തും, വായനയും എല്ലാംഅന്യമായിക്കൊണ്ടിരിക്കുന്നവർത്തമാനകാലത്ത്സ്വന്തം അനുഭവങ്ങളേയുംസുഹൃത് വലയത്തേയുംഎല്ലാം ഓർമിക്കുന്ന പുസ്തകം പേര് പോലെതന്നെഉള്ളടക്കവുംവായനക്കാർക്ക്പുതിയഅനുഭൂതിനൽകുമെന്ന്ആലങ്കോട്പറഞ്ഞു.പുസ്തകത്തെMഗഫൂർപരിചയപ്പെടുത്തി.നഗരസഭാചെയർമാൻഅഷറഫ്അമ്പലത്തിങ്ങൽഅദ്ധ്യക്ഷനായിരുന്നചടങ്ങിൻ്റെഔപചാരികമായഉൽഘാടനംKT ജലീൽ MLA നിർവഹിച്ചു. Dr. N. മുഹമ്മദാലിവി.പി.എം. സാലിഹ്മുനവ്വർ പാറമ്മൽരാജൻ മാസ്റ്റർസലാം വളാഞ്ചേരി അഷറഫലി കാളിയത്ത്സുരേഷ് പാറ തൊടി Dr: റിയാസ്എന്നിവർ സംബന്ധിച്ചു വെസ്റ്റേൺപ്രഭാകരൻസ്വാഗതവുംമാനവേന്ദ്രനാഥ്മറുപടി പ്രസംഗവുംനടത്തി.
എടപ്പാളില്‍ സ്വകാര്യ ബാറില്‍ സംഘര്‍ഷം ബാര്‍ ജീവനക്കാരെ അക്രമിച്ച് പരിക്കേല്‍പിച്ചസംഭവത്തില്‍ 5 പേര് പിടിയില്‍
എടപ്പാള്‍:എടപ്പാളില്‍ സ്വകാര്യ ബാറില്‍ നടന്ന സംഘര്‍ഷത്തിനിടെ ബാര്‍ ജീവനക്കാരെ അക്രമിച്ച്പരിക്കേല്‍പിച്ച സംഭവത്തില്‍ 5 പേര് പിടിയില്‍.ചങ്ങരംകുളം സ്വദേശി 33 വയസുള്ളതന്‍സീര്‍,എടപ്പാള്‍ വട്ടംകുളം സ്വദേശി 26 വയസുള്ള മുഹമ്മദ് ഷെബീര്‍,പൊന്നാനി ചന്തപ്പടിസ്വദേശി 33 വയസുള്ള ശ്രീകാന്ത്,എടപ്പാള്‍ വട്ടംകുളം സ്വദേശി 29 വയസുള്ള ഷഹബാസ്മുഹമ്മദ്,എടപ്പാള്‍ വട്ടംകുളം സ്വദേശി 29 വയസുള്ള ഫക്രുദ്ധീന് എന്നിവരെയാണ് ചങ്ങരംകുളംസിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.വെള്ളിയാഴ്ചവൈകിയിട്ടാണ് എടപ്പാള്‍ തൃശ്ശൂര്‍ റോഡിലെ സ്വകാര്യ ബാറില്‍ സംഘര്‍ഷം ഉണ്ടായത്.ബാറിലെവെയിറ്റര്‍ക്കും,സെക്യൂരിറ്റി ഗാര്‍ഡിനും ആണ് അക്രമത്തില്‍ പരിക്കേറ്റത്.പരിക്കേറെറവരെഎടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മദ്യപിക്കാന്‍ എത്തിയവരോട്മുമ്പ് തരാനുള്ള ക്യാഷ് ചോദിച്ചതോടെ സംഘം ജീവനക്കാരനെ അക്രമിക്കുകയായിരുന്നു.തടയാന്‍എത്തിയ സെക്യൂരിറ്റിയെയും സംഘം മർദ്ദിച്ചു.ബാറില്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ട് സംഘംരക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതികള്‍ പിടിയിലായത് മറ്റു പല കേസിലും ഉള്‍പ്പെട്ടവരാണ് പ്രതികള്‍.വധശ്രമം ഉള്‍പ്പടെയുള്ളഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ്കേസെടുത്തിരിക്കുന്നത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ഹാജറാക്കി റിമാന്റ് ചെയ്തു.
മലമ്പുഴയിൽ രാത്രിയിൽ വീടിനുള്ളിൽ പുലി, ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു.
മലമ്പുഴയിൽ രാത്രിയിൽ വീടിനുള്ളിൽ പുലി, ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടുമലമ്പുഴയിൽ ഒറ്റമുറി വീടിനുള്ളിൽ പുലി വാതിൽ മാന്തി പൊളിച്ച് കയറി. മൂന്ന് കുട്ടികളുൾപ്പടെ കിടന്നുറങ്ങിയ വീട്ടിലാണ് രാത്രിയിൽ പുലി കയറിയത്. വീടിനുള്ളിലെ കെട്ടിയിട്ടിരുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ നായയായിരുന്നു പുലിയുടെ ലക്ഷ്യം. കുട്ടികൾ കിടന്നുറങ്ങിയ കട്ടിലിന്…
ഏകദിന വേനലവധി ക്യാമ്പ് “തേൻ മുട്ടായി ” കലാസംവിധായകനും നാടൻ പാട്ട് കലാകാരനുമായഅനൂപ് മാവണ്ടിയൂർ ഉദ്ഘാടനം ചെയ്തു.
എടയൂർ ആക്ടോൺ തീയേറ്ററിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ നടത്തിയ ഏകദിനവേനലവധി ക്യാമ്പ് "തേൻ മുട്ടായി " കലാസംവിധായകനും നാടൻ പാട്ട് കലാകാരനുമായ അനൂപ്മാവണ്ടിയൂർ ഉദ്ഘാടനം ചെയ്തു. എടയൂർ നോർത്ത് എഎംഎൽപി സ്കൂളിൽ വെച്ച് നടത്തിയ ക്യാമ്പിൽ അൻപതോളം കുട്ടികൾപങ്കെടുത്തു. പ്രശ്സ്ത തിയേറ്റർ ആർട്ടിസ്റ്റ് അമാസ് ശേഖർ ക്യാമ്പ് നിയന്ത്രിച്ചു.കെ.പി. വിശ്വനാഥൻഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശശികലടീച്ചർ, കെ.ഉണ്ണികൃഷ്ണൻ, കെ .നാരായണൻ, പി.ടി. സുധാകരൻ, അനുഷ സ്ലീമോവ്, പ്രതീഷ് പ്രസന്ന നിഖിൽ മാവണ്ടിയൂർ ,അഭിനവ് തുടങ്ങിയവർസംസാരിച്ചു. ആക്ട് ഓൺ രക്ഷാധികാരി അനൂപ് സുന്ദർ സ്വാഗതവും മോഹൻദാസ് നന്ദിയും പറഞ്ഞു
ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പന്താവൂർ സ്വദേശികളായ അജ്മൽ(22)ഷനൽ(23) എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ചവൈകിയിട്ട് മൂന്ന് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലാണ്അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാർ പെട്ടെന്ന് തിരിയാൻശ്രമിച്ചതോടെ പുറകിൽ വന്നിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെസ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.
തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും…
ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം, പത്താംക്ലാസുകാരനെ കാറിടിച്ച്കൊന്ന കേസില്‍ ഇന്ന് വിധി
കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് വിധിപ്രസ്താവിക്കുന്നത്. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ആണ് കേസിലെ പ്രതി. വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്നആദിശേഖറിനെ പ്രിയരഞ്ജന് കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന് കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റികൊലപ്പെടുത്തും ദൃശ്യങ്ങളില്‍ വ്യക്തമായി.
ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മാറാട് ദിനം ഭീകരവിരുദ്ധദിനമായി ആചരിച്ചു
എടപ്പാൾ : ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മെയ് 2 മാറാട് ദിനംഭീകരവിരുദ്ധ ദിനമായി ആചരിച്ചു.മറക്കില്ല മാറാട് കാക്കും കാശ്മീർ എന്നതായിരുന്നു പൊതുസമ്മേളനത്തിന്റെ മുദ്രാവാക്യം. മാറാട് ബലിദാനി നികൾ ആയിട്ടുള്ളവർക്ക് പുഷ്പാർച്ചനനടന്നു.എബിവിപി മുൻ സംസ്ഥാന പ്രസിഡണ്ട് പ്രിന്റു മഹാദേവ് പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽസെക്രട്ടറി പ്രദീപ്തവനൂർ,ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ, ബിജെപിവെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ പി സി, ശിവദാസൻ കാഞ്ഞിരമുക്ക്, ഹരീഷ്, ഗിരീഷ്എന്നിവർ സംസാരിച്ചു.2003 ൽ മാറാട് കടപ്പുറത്ത് നടന്ന ഹിന്ദു നരഹത്യയുടെ മറക്കാത്തസ്മരണകൾ നിലനിൽക്കുമ്പോൾ തന്നെ 2025 ൽ കാശ്മീരിൽ സമാന സ്വഭാവം ഉള്ള ഭീകരവിധ്വംസക രാഷ്ട്രവിരുദ്ധ ശക്തികളായ ഭീകര വാദി കളുടെ അഴിഞ്ഞാട്ടം നമ്മൾ കണ്ടു. ഈഭീകരവാദികൾ ഇന്നും നമ്മുടെ നാട്ടിൽ ആഭ്യന്തര ശത്രുക്കളായി വിരാജിക്കുന്നുണ്ട് ഇവർക്കെതിരെപൊതുസമൂഹം ഉണരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
കൂടല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആനക്കര: കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ (16) എന്നവിദ്യാർത്ഥിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്ജിദ്ഖബർസ്ഥാനിൽ നടക്കും.
തലക്കശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി സ്വദേശി പിടിയിൽ
തൃത്താല : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ പാലക്കാട് ജില്ലാ പോലീസ്മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ തൃത്താല സ്റ്റേഷൻ പരിധിയിലെ തലക്കശ്ശേരിയിൽനിന്നും 962ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി പെരുമടിയൂർ സ്വദേശി ഷമീർ പിടിയിലായത്. പ്രതികൾ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.പാലക്കാട് ജില്ലാപോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പിമനോജ് കുമാർ,പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെനേത്യത്വത്തിൽ ഇൻസ്പെക്ടർ മനോജ് ഗോപി, സബ് ഇൻസ്പെക്ടർ സുഭാഷ് എം, ഹംസ കെഎന്നിവരുടെ നേതൃത്വത്തിലുള്ള തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുംചേർന്നാണ് പ്രതിയെ പിടികൂടിയത്.










