രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടികളില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധമറിയിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് അയച്ച കത്തിലെ വിശദാംശങ്ങള്‍ പുറത്ത്രാജ്ഭവന്റെ ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ പതാക ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ പതാകയോ ദേശീയ ചിഹ്നമോ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കണം. ഗവര്‍ണര്‍…
കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ; ‘കാഫിര്‍ സ്ക്രീൻഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്, നിര്‍മിച്ചവര്‍ പിടിക്കപ്പെടണം
വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെകെകെ ശൈലജ എംഎല്‍എ. കാഫിര്‍ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന്കെകെ ശൈലജ പറഞ്ഞു. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല.കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട്പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്.കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾഅന്വേഷിക്കേണ്ടത്.കാന്തപുരത്തിൻ്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവുംഅന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. കാഫിർ പ്രചരണം സിപിഎമ്മിന്‍റെ ഭീകരപ്രവർത്തനമെന്ന വി ഡീ സതീശൻ്റെ ആരോപണത്തിനും കെകെ ശൈലജ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ കാന്തപുരത്തിൻ്റെ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകരപ്രവർത്തനമാണെന്നും കെകെ ശൈലജ പറഞ്ഞു.
മൂന്നിയൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. കുത്തക തകർത്ത് വിജയിച്ചടി.പി.സുഹ്റാബി സത്യപ്രതിക് ജ്ഞ ചെയ്തു
മൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 61 വർഷത്തെസി.പി. എം. കുത്തക തകർത്ത് യു.ഡി. എഫ്. പിന്തുണയോടെ മുസ്ലിം ലീഗിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച ടി.പി. സുഹ്റാബി മെമ്പറായി സത്യപ്രതിക് ജ്ഞ ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എൻ.എം. സുഹ്റാബി മുമ്പാകെയാണ് സത്യപ്രതിക് ജ്ഞ നടന്നത്. രണ്ടാം വാർഡ് മെമ്പറായിരുന്ന സി.പി. എം. അംഗം ബിന്ദു ഗണേശന്റെ നിര്യാണം മൂലമാണ്ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത് മുതൽ സി.പി. എം. പ്രതിനിധികളാണ്ഇവിടെ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 98 വോട്ടുകൾക്കായിരുന്നു ഇവിടെ ബിന്ദു ഗണേശൻവിജയിച്ചിരുന്നത്. എന്നാൽ 144 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ 61 വർഷങ്ങൾക്ക് ശേഷംവാർഡ് യു.ഡി. എഫ് പിടിച്ചെടുക്കുകയായിരുന്നു. സത്യപ്രതി ക്ജ്ഞ ചടങ്ങ് ഇടതുപക്ഷ മെമ്പർ മാർബഹിഷ്കരിച്ചു. അന്തരിച്ച മുൻ അംഗത്തിന്റെ പേരിൽ പിരിച്ച ചികിൽസാ ഫണ്ട്നൽകിയില്ലെന്നാരോപിച്ചായിരുന്നു ബഹിഷ്കരണം.
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിൻ്റെ ഭാഗമായി പ്രതീക്ഷാ ഭവനിലെ അശരണർക്ക്വസ്ത്രങ്ങളുമായി യൂത്ത് കോൺഗ്രസ്സ്
കുറ്റിപ്പുറം* : "പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളുമായി *ഹൃദയപൂർവ്വം യൂത്ത് കെയർ "* - കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി തവനൂർ പ്രതീക്ഷ ഭവനിലെ അശരണരായകുഞ്ഞുങ്ങൾക്ക് വസ്ത്രങ്ങൾ നൽകി യൂത്ത് കോൺഗ്രസ്സ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി. യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി *മുഹമ്മദ് പാറയിൽ* ഉദ്ഘാടനംചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വിനു പുല്ലാനൂർ, യൂത്ത് കോൺഗ്രസ്റ്റ് ജില്ലാ സെക്രട്ടറിസൽമാൻ ഷറഫ് ,മണ്ഡലം പ്രസിഡൻ്റ് ബാസിൽ വി പി,സലാം പാഴൂർ,രമേശ്,റിയാസ് പലേത്ത്, സാബാകരീം,അഹമ്മദ് കുട്ടി ചെമ്പിക്കൽ,അഷ്‌റഫ് രാങ്ങാട്ടൂർ ,കെ.പി അസിസ്, സുൽഫിക്കർഎ.എ,മനോജ് പേരശന്നൂർ ,വേലായുധൻ ,ടിപി അബ്ദുള്ള കുട്ടി,സിഎം മുഹമ്മദ് കുട്ടി. ബാപ്പുതായങ്ങാടി,ഫൈസൽ,ഇസ്മായിൽ (intuc),ശിവ ശങ്കരൻ,നിഷാന്ത്, ഷലീജ് കുട്ടൻ തുടങ്ങിയവർസംബന്ധിച്ചു.
കെ സി വേണുഗോപാലിന്റെ ബോർഡ് കീറിയ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
ആലപ്പുഴ* : ആലപ്പുഴ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലിന്റെബോർഡുകൾ നശിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ സക്കറിയവാർഡിൽ തോട്ടുങ്കൽ പുരയിടം വീട്ടിൽ നിന്നും പുന്നപ്ര അൽഫാസ് മൻസിലിൽ താമസിക്കുന്നനിഹാർ (41) ആണ് അറസ്റ്റിലായത്. വേണുഗോപാലിനോടുള്ള വിരോധമാണ് ബോർഡ് കീറാൻ കാരണമെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. ചൊവ്വ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. വട്ടപ്പള്ളി ഭാഗത്ത് സ്ഥാപിച്ചിരുന്ന വേണുഗോപാലിന്റെഅഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണബോർഡുകൾ നശിപ്പിച്ചു എന്ന പരാതിയിലായിരുന്നു അന്വേഷണം. ഇതു സംബന്ധിച്ച് ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു. സൗത്ത് പൊലീസ് എസ്എച്ച്ഒകെ പി ടോംസന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച നിഹാർഅറസ്റ്റിലായത്. അന്വേഷകസംഘം നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. ബോർഡ് നശിപ്പിച്ചത് സിപിഐ എമ്മാണ് എന്ന് ആരോപിച്ച് കഴിഞ്ഞദിവസം യുഡിഎഫ് വ്യാപകമായപ്രതിഷേധം നടത്തിയിരുന്നു.
പൊന്നാനി ലോക്സഭാ സ്ഥാനാർഥി ഡോ. എം. പി.അബ്ദു സമദ് സമദാനി ഡോ. എം. ഗോവിന്ദന്റെവീട് സന്ദർശിച്ചു.
വളാഞ്ചേരി. പൊന്നാനി ലോക്സഭാ സ്ഥാനാർഥി ഡോ. എം. പി.അബ്ദു സമദ് സമദാനി ഡോ. എം. ഗോവിന്ദന്റെ വീട് സന്ദർശിച്ചു. വളാഞ്ചേരിയിലെ ജനകീയ ഡോക്ടറായിരുന്ന ഡോ. ഗോവിന്ദനും കുടുംബവുമായി സമദാനിക്ക് അടുത്ത സൗഹൃദ ബന്ധമാണ് ഉണ്ടായിയുന്നത്. ഡോക്ടറുടെ വിയോഗ ശേഷം വർഷാവർഷം നടക്കുന്ന അനുസ്മരണ പരിപാടിയിലെല്ലാം മുഖ്യാതിഥിയായി സമദാനി പങ്കെടുക്കാറുണ്ട്.…
പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
വളാഞ്ചേരി :എടയൂർ പഞ്ചായത്ത് ഭരണ സമിതി കിഡ്നി രോഗികൾക്ക് അനുവദിച്ച ധന സഹായംതടഞ്ഞു വെച്ച മെഡിക്കൽ ഓഫീസറുടെ അനാസ്ഥക്കെതിരെ യു. ഡി .എഫ് .എടയൂർ പഞ്ചായത്ത്കമ്മിറ്റി സി. കെ. പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോട്ടക്കൽ നിയോജകമണ്ഡലം യു .ഡി. എഫ് കൺവീനർ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തി. യു .ഡി. എഫ്പഞ്ചായത്ത് ചെയർമാൻ കെ. കെ. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. പി. വേലായുധൻ, എ .കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എം. ടി അസീസ്, റഷീദ് കിഴിശ്ശേരി, മൊയ്‌തുഎടയൂർ, പി. ടി. അയ്യൂബ്,റസീന യൂനസ്,ബഷീർ മാവണ്ടിയൂർ, എ. കെ. മാനു, അസീസ്പറക്കുണ്ടൻ,ജാഫർ പുതുക്കൂടി എന്നിവർ പ്രസംഗിച്ചു.
ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥ നടത്തി
എടപ്പാൾ: ഡിവൈഎഫ്ഐ ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി അയങ്കലം മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി. സെക്രട്ടറി അരുൺ കാരാട്ട് ജാഥാ ക്യാപ്റ്റൻ, മേഖലാ പ്രസിഡന്റ് രഞ്ജിത്ത് മാനേജർ, മേഖാലാ കമ്മിറ്റി അംഗം മോനിഷ മോഹൻ വൈസ് ക്യാപ്റ്റനായ ജാഥ ഡിവൈഎഫ്ഐ തവനൂർബ്ലോക്ക് സെക്രട്ടറി വിമൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഒൻപത് യുണിറ്റുകളിൽ സ്വീകരണം നൽകി. വിപിൻ രാജ്, ജിഷ്ണു കുരട, അബുസാലിഹ് എന്നിവർ സംസാരിച്ചു. അയങ്കലത്ത് നടന്ന സമാപനയോഗം ഡിവൈഎഫ്ഐ സംസ്ഥന കമ്മിറ്റി അംഗം മുനീർ ഉദ്ഘാടനംചെയ്തു.
*സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാൻ.*
നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇത് ഉല്ലാസയാത്രയാണോ? പരാതി വാങ്ങാൻ മാത്രമാണ് യാത്ര. ഒരു പരാതികള്‍ക്കും പരിഹാരം കാണുന്നില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്‌ട്രേറ്റിലോ മറ്റിടങ്ങളിലോസ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്. പരാതി സ്വീകരിച്ച് അവിടെവച്ചുതന്നെ പരിഹാരം കാണുകയായിരുന്നെങ്കില്‍ അതായിരുന്നുയാത്രയുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നും ഗവര്‍ണര്‍ആരോപിച്ചു. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുകയാണ്. വര്‍ഷങ്ങളോളം സേവനംചെയ്തവര്‍ക്ക് പെൻഷൻ നല്കാൻ പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവര്‍ഷം ജോലിചെയ്തവര്‍ക്ക് പെൻഷൻ നല്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.