വനവൽക്കരണ മഹോത്സവത്തിന്റെ ഭാഗമായി ഇരിമ്പിളിയം 

 AMUP സ്കൂളിലെ ഹരിതസേന ക്ലബ്ബിലെ വിദ്യാർത്ഥികൾ മോസ്കോ അങ്ങാടിയിൽ  തൈകൾ നട്ടു. അദ്ധ്യാപകർ, പ്രദേശ വാസികൾ  രക്ഷിതാക്കൾ നിറ സാന്നിദ്ധ്യങ്ങളായ്  

കൊപ്പം പുലാശ്ശേരിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം. 

കൊപ്പം : വളാഞ്ചേരിയിലേക്ക് പോകുന്ന കണ്ടെയ്നർ ലോറി  മറിഞ്ഞ് വാഹനാപകടം. സിമെന്റുമായിവളാഞ്ചേരിയിലേക്ക് പോകുന്ന കണ്ടെയ്നർ ലോറിയാണ് തിങ്കളാഴ്ച്ച കാലത്ത് പതിനൊന്നരമണിയോടെയാണ് മറിഞ്ഞത്. വാഹനത്തിന്റെ ഡീസൽ ടാങ്കിന് ഉണ്ടായിരുന്ന ചോർച്ച പട്ടാമ്പിഫയർഫോഴ്സ് എത്തി പരിഹരിച്ചു.പരിക്കേറ്റ ലോറി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കൊപ്പം - വളാഞ്ചേരി പാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു.

90 ഡിഗ്രി ചരിഞ്ഞ കഴുത്തുമായി ജനിച്ച പാകിസ്താനി സ്വദേശിനിക്ക് പുതുജീവിതം നൽകി ഇന്ത്യൻഡോക്ടർ 

ചരിഞ്ഞ കഴുത്തുമായി ഒരു പെൺകുട്ടി ജീവിച്ചത് നീണ്ട പതിമൂന്ന് വർഷം. പതിമൂന്നുകാരിയായഅഫ്ഷീൻ ​ഗുൽ എന്ന പാകിസ്താനി സ്വദേശിയുടെ ദുരിതത്തിന് സാന്ത്വനമേകി ഇന്ത്യൻ ഡോക്ടർ. ജനിച്ച് പത്താം മാസത്തിലുണ്ടായ ഒരു അപകടമാണ് അഫ്‍ഷീൻ എന്ന പെൺക്കുട്ടിയുടെജീവിതത്തിൽ ഈ ദുരിതം സമ്മാനിച്ചത്. കഴുത്ത് തൊണ്ണൂറു ഡി​ഗ്രിയോളം ഒരുവശത്തേക്ക് ചെരിഞ്ഞ്വർഷങ്ങളായി ദുരിതജീവിതം നയിക്കുകയായിരുന്നു അഫ്‍ഷീൻ. വർഷങ്ങൾക്കപ്പുറം പതിമൂന്നാംവയസ്സിലെത്തി നിൽക്കുമ്പോൾ അഫ്ഷീന്റെ ഈ ദുരിതാവസ്ഥയിൽ നിന്ന് സൗജന്യമായി ചികിത്സിച്ച്ഭേദമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ഡോക്ടർ. പത്തുമാസമുള്ളപ്പോൾ സഹോദരിയുടെ കയ്യിൽ നിന്ന് താഴേക്ക് വീണതാണ് അഫ്‍ഷീൻ. അവിടുന്നങ്ങോട്ട് കഴുത്ത് തൊണ്ണൂറ് ഡി​ഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ അവസ്ഥയിലായിരുന്നു. ഉടനെ തന്നെ ചികിത്സ നൽകിയെങ്കിലും ഫലമൊന്നും കണ്ടില്ല. വർഷങ്ങളോളം ചികിത്സനേടിയെങ്കിലും അഫ്ഷീന്റെ നില മാറ്റമില്ലാതെ തുടർന്നു. തൊട്ടുപിറകെ സെറിബ്രൽ പാൾസി എന്നഅവസ്ഥയും അഫ്ഷീനെ ബാധിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് തന്റെ പതിമൂന്നാമത്തെ വയസിൽരക്ഷകനായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഡോക്ടർ. സൗജന്യമായാണ് മുഴുവൻ ഡോക്ടർ അഫ്‍ഷീനായി മുഴുവൻ ചികിത്സയും ചെയ്തുകൊടുത്തത്. ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാജ​ഗോപാലൻ കൃഷ്ണനാണ് അഫ്ഷീന്റെകഴുത്തിന് വേണ്ട മതിയായ ചികിത്സ നൽകിയത്. ബ്രിട്ടനിൽ നിന്നുള്ള മാധ്യമപ്രവർത്തകയായഅലക്സാൺഡ്രിയ തോമസിന്റെ ലേഖനത്തിലൂടെയാണ് അദ്ദേഹം അഫ്‍ഷീനെ കുറിച്ചുംജീവിതത്തിൽ സംഭവിച്ച രോഗത്തെ കുറിച്ചും അറിയുന്നത്. ഡോക്ടർ സന്നദ്ധത അറിയിച്ചതോടെഇന്ത്യയിലെത്തി അഫ്ഷീൻ ചികിത്സ ആരംഭിക്കുകയായിരുന്നു. നാല് മേജർ ശസ്ത്രക്രിയകളാണ്അഫ്ഷീന് ഇതുവരെ ചെയ്തത്. ഫെബ്രുവരിയിലാണ് പ്രധാന സർജറി ആറുമണിക്കൂറോളം എടുത്താണ് പൂർത്തിയാക്കിയത്. മതിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ദീർഘകാലം അതിജീവിക്കാൻ ഈ പെൺകുട്ടിയ്ക്ക്സാധിക്കുമായിരുന്നില്ല. എന്നാൽ സെറിബ്രൽ പാൾസി ജീവിതകാലം മുഴുവൻ പരിചരണംആവശ്യമായ അവസ്ഥയാണ് എന്നും ഡോക്ടർ വ്യക്തമാക്കി.

കളങ്കിതനെ കലക്ടറായി വേണ്ട; ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴകലക്ട്രേറ്റിലേക്ക് കോൺഗ്രസ് മാർച്ച്  

ആലപ്പുഴ | മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എംബഷീറിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കളങ്കിത വ്യക്തിയെ സർക്കാർആലപ്പുഴ കളക്ടറായി നിയോഗിച്ചതിൽ പ്രതിഷേധിച്ച് ഡി സി സി നേതൃത്വത്തിൽ കോൺഗ്രസ്കലക്ടറേറ്റ് മാർച്ച് നടത്തി. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചും തുടർന്ന് കലക്ടറേറ്റിന്മുന്നിൽ നടന്ന വമ്പിച്ച കൂട്ടധർണ്ണയും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്ഘാടനംചെയ്തു. അഡ്വ ഷാനിമോൾ ഉസ്മാൻ ,ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ്‌, തോമസ് ജോസഫ്, ബാബുജോർജ്, സുബ്രഹ്മണ്യദാസ് ,അഡ്വ: റീഗോ രാ ജൂ, പി തമ്പി തുടങ്ങിയ നേതാക്കൾപങ്കെടുത്തു. 

നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; 3250 രൂപ ഉടമയ്ക്കു പിഴ ചുമത്തി 

ഒറ്റപ്പാലം ∙ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ റജിസ്ട്രേഷൻ നമ്പർ മറച്ചുവച്ചതിന് ഉടമയ്ക്കു മോട്ടർ വാഹന വകുപ്പിന്റെ പിഴ. നമ്പർ മറച്ചതിനും കൂളിങ് ഫിലിംപതിച്ചതിനുമായി 3250 രൂപ ഉടമയ്ക്കു പിഴ ചുമത്തിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ‘ജസ്റ്റ് മാരീഡ്’ എന്നസ്റ്റിക്കറാണു പതിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട മോട്ടർവെഹിക്കിൾ ഇൻസ്പെക്ടർ വി.അനുമോദ്കുമാറും എഎംവിഐ വിപിനും ഉൾപ്പെട്ട സംഘം‍ കാറിനെപിന്തുടർന്നാണു പിഴ ചുമത്തിയത്. റജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കാത്ത വാഹനങ്ങൾക്കെതിരെനടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പൂച്ചയെ കൊണ്ട് കട ഉദ്ഘാടനം  വൈറലായി കൊണ്ടോട്ടിയിലെ ഈ ബാഗ് കട. 

കൊണ്ടോട്ടി:  പൂച്ചയെ കൊണ്ട് കട ഉദ്ഘാടനം  നടത്തി വൈറലായിരിക്കുകയാണ്  കൊണ്ടോട്ടിയിലെഒരു വ്യാപാരി   അരിമ്പ്ര സ്വദേശി ഷൗക്കത്തലിയുടെ ‘റോക്കി ബാഗ്‌സ് ആൻഡ് സ്പോർട്‌സ് ഷോപ്പ്’ ആണ് ശനിയാഴ്ച റോക്കി എന്ന പൂച്ച ഉദ്ഘാടനംചെയ്തത്. പഴയങ്ങാടി റോഡിൽ ബാഗ്‌കടനടത്തുന്ന ഷൗക്കത്തലിക്ക് കഴിഞ്ഞ റംസാൻ കാലത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൂച്ചക്കുട്ടിയെകിട്ടുന്നത്. അതിനെ എടുത്ത് പാലും ഭക്ഷണവുമെല്ലാം കൊടുത്ത് വളർത്തി. റോക്കി എന്ന പേരുംനൽകി. കടയിൽ ചുറുചുറുക്കോടെ വളർന്ന പൂച്ചക്കുട്ടി ഷൗക്കത്തലിയോടുംകടയിലെത്തുന്നവരോടുമെല്ലാം വേഗത്തിൽ ഇണങ്ങി. പെട്ടെന്നുതന്നെ അടുത്ത കടക്കാരുടെയുംഅരുമയായി. അടുത്ത് ചായക്കട നടത്തുന്ന ഉണ്ണിയുടെ വക പാലും മുത്തളം ഫിഷിന്റെ വകമീനുമെല്ലാം റോക്കിക്ക് ദിവസവും സൗജന്യമായി കിട്ടുന്നുണ്ട്. പോലീസ്‌സ്റ്റേഷന് സമീപം സുഹൃത്ത്ജാഫറിനൊപ്പം പുതിയ കട തുറക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായപ്പോൾ കടയുടെ പേര്ചർച്ചയായി. കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ പേരിടാൻതന്നെതീരുമാനിച്ചു. ഇരുവർക്കും ഉദ്ഘാടകനെയും അധികം തിരയേണ്ടിവന്നില്ല. റോക്കിയെക്കൊണ്ടുതന്നെഉദ്ഘാടനംചെയ്യിക്കാനും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ശനിയാഴ്ച 11 മണിക്ക്നിരവധിയാളുകളുടെ മുന്നിൽ റോക്കി തന്റെതന്നെ പേരിലുള്ള കടയുടെ ഉദ്ഘാടകനായത്.

രാജ്യത്തിന്റെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15 ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു (Droupadi Murmu) സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന്സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍പരസ്പരം മാറി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയുംമേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ 9.17നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10 മണിക്ക് വാഹനവ്യൂഹത്തില്‍പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയുംഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് നീങ്ങി. ഉപരാഷ്ട്രപതിയും ലോക്സഭാസ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു. രാഷ്ട്രപതിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പ് കേന്ദ്രആഭ്യന്തരസെക്രട്ടറി വായിച്ചു. ചീഫ് ജസ്റ്റിസ് ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാംനാഥ് കോവിന്ദും ദ്രൗപദി മുര്‍മുവും ഇരിപ്പിടം കൈമാറി. ചുമതലയില്‍ ഒപ്പുവെക്കാനുള്ള രജിസ്റ്റര്‍പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി നല്‍കി. പുതിയ രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെഅനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിച്ചു. ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈപരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. 64 ശതമാനം വോട്ടുനേടിയാണ്രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ്ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു. സത്യപ്രതിജ്ഞാച്ചടങ്ങിനായി പാര്‍ലമെന്റിന്റെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക്രണ്ടുമണിവരെ അവധി നല്‍കിയിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും തിങ്കളാഴ്ചതാത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. രാവിലെ 10.38ഓടെ ചടങ്ങുകൾ അവസാനിച്ചു.

പ്രബോധനം Day

മലപുറം ജില്ലാ തല ഉദ്ഘാടനംപ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി MLA ക്ക് പ്രബോധനം കോപ്പി നൽകിക്കൊണ്ട് ജില്ലാ പ്രസിഡന്റ് സലിം മമ്പാട് നിർവ്വഹിക്കുന്നു.ജില്ലാ ടീൻ ഇന്ത്യ കോ-ഓർഡിനേറ്റർ സദ്റുദ്ദീൻ പങ്കെടുത്തു.